അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. വരുണ്‍ സിംഗിന്റെ ജീവന്‍ നിലനിര്‍ത്താനായി സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
'ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്റര്‍ രാഷ്ട്രപതിയാണെന്നതു മറികടന്ന് മൂന്ന് സേനകളെയും നിയന്ത്രിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. കശ്മീരി പൗരനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട മേജര്‍ ലിതുല്‍ ഗോഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചയാളാണ് ബിപിന്‍ റാവത്ത്.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. അദ്ദേഹത്തോടുളള ആദര സൂചകമായി 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കി
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
, സൈന്യത്തില്‍ വനിതകളുടെ പ്രവേശനത്തിനും, പൗരത്വ നിയമത്തിനുമെല്ലാമെതിരെ പ്രതിലോമ നിലപാടുകള്‍ സ്വീകരിച്ചയാളാണ് ബിപിന്‍ റാവത്ത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്നായിരുന്നു രശ്മിതാ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്, കേണര്‍ ഹര്‍ജീന്ദര്‍ സിംഗ്, ലാന്‍സ് നായിക് വിവേക് കുമാര്‍, ജിതേന്ദ്ര കുമാര്‍, ഗുര്‍സേവക് സിംഗ്, സായ് തേജ, ഹാവ് സത്പാല്‍ തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ച സംഘാംഗങ്ങള്‍.
ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്ററുകളിലൊന്നായാണ് MI 17V5 യെ കണക്കാക്കുന്നത്.
ന്യൂക്ലിയർ മുതൽ പരമ്പരാഗത രീതിയിൽ വരെയുള്ള ഏറ്റുമുട്ടലുകളുടെ വ്യാപകമായ വെല്ലുവിളികളെ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു. എന്നാൽ അവ കൈകാര്യം ചെയ്യാൻ സായുധ സേന തയാറാണെന്നും അദ്ദേഹം അറിയിച്ചു. ചൈനയുമായുള്ള അതിർത്തിതർക്കം മുതലെടുത്ത് ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും നടപടികളെടുത്താൽ രാജ്യത്തിന് കനത്ത നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
ലഡാക്കിലെ ചൈനീസ് അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക - നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അതും പരാജയപ്പെട്ടാല്‍ സൈനിക നടപടിയെകുറിച്ച് കാര്യമായി ആലോചിക്കേണ്ടി വരുമെന്നും ജനറല്‍ റാവത്ത്.